Saturday, December 21, 2013

മലയാള ഭാഷാ സാഹിത്യത്തിൽ വിമർശകന്റെ സ്വരവും സ്ഥാനവും ഉയർത്തി കേൾപ്പിച്ച കെ .പി .അപ്പന്റെ ചരമ ദിനമായിരുന്നു ഡിസംബർ പതിനാലാം തിയ്യതി കടന്ന് പോയത് .
ഓരോ പുതിയ കാലത്തിനും പുതിയ പതാക വാഹകർ 
ഉണ്ടായിട്ടുണ്ടെങ്കിൽ ആധുനികതയുടെ മലയാളത്തിലെ അവകാശി കെ.പി അപ്പൻ ആയേക്കാം . 
കാക്കനാടൻ , എം.മുകുന്ദൻ ,ഒ .വി .വിജയൻ തുടങ്ങിയവരുടെ നവീന ഭാവുകത്വത്തെ ''ക്ഷോഭിക്കുന്നവരുടെ സുവിശേഷം '' എന്ന തന്റെ ആദ്യ വിമർശന കൃതിയിലൂടെ ആധികാരികമായി പരിചയപ്പെടുത്തിയ അദ്ദേഹം 'ലഹരിക്കാർ' എന്ന് പുച്ഛിച്ച് തളളിയ എഴുത്തുകാരുടെ ഒരു തലമുറയെ മലയാളത്തിൽ ഇന്നും ഏറ്റവും കൂടുതൽ വായിക്കപ്പെടുന്നവരാക്കി മാറ്റുന്നതിൽ വലിയ പങ്ക് വഹിച്ചു .
എഴുത്തുകാരന്റെയോ വായനക്കാരന്റെയോ കണ്ണ്‍ കൊണ്ടല്ലാതെ ചത്ത അക്കാദമിക് ഭാഷയിൽ വിമര്ശനം എഴുതുന്ന പലർക്കും അനുകരിക്കാനാവാത്ത മായാജാലം നിറഞ്ഞ വാക്കു കൾ കൊണ്ട്
അനുഗ്രഹീതനുമായിരുന്നു കെ.പി .അപ്പൻ .

''പേന എനിക്ക് പടവാൾ അല്ല . കാരണം എഴുത്തുകാരൻ കുതിരപ്പട്ടാളമല്ലെന്ന് എനിക്കറിയാം . പേന എനിക്ക് വസ്തുവല്ല . ബാഹ്യമായ ഒരു ഉപകരണമല്ല . പേന എനിക്ക് രചനാപരമായ ബോധമാണ് . അത് നിറയൊഴിക്കലിന്റെ കരുത്തിലേക്ക് എന്നെ സ്നേഹപൂർവ്വം നാടു കടത്തുന്നു . അത് എന്നെ വ്യഥിത സന്ദേഹിയാക്കുന്നു . വിരസമായ യാന്ത്രികരചനയിൽ നിന്ന് അത് എന്നെ മോചിപ്പിക്കുന്നു '' -കെ .പി .അപ്പൻ- 'ഫിക്ഷന്റെ അവതാരലീലകൾ '

No comments: